Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, 26 April 2011

നരസിംഹം എന്ന ചിത്രം കേരളത്തില്‍ തകര്‍ത്തോടുന്ന സമയം, ചിത്രം 100 ഉം 150 ഉം ഒക്കെ പിന്നിട്ടു കഴിഞ്ഞു എന്നിട്ടും തിയേറ്ററില്‍ ജനത്തിരക്കൊഴിയുന്നില്ല. അതോടെ മോഹല്‍ ലാല്‍ വീണ്ടും മലയാള സിനിമയുടെ നെറുകയിലെയ്ക്ക് വരുകയും മമ്മൂട്ടിയുടെ നില സ്വല്‍പ്പം പരുങ്ങലിലാവുകയും ചെയ്തു . ഷൂട്ടിംഗ് തിരക്കില്ലാത്ത ഒരു സുപ്രഭാതത്തില്‍ മമ്മൂട്ടി തന്റെ ഡ്രൈവറെ വിളിച്ചു
"നിനക്ക് ആന്റണി പെരുംബാവൂരിനെ അറിയാവോ"
"ഉം" ഡ്രൈവര്‍ തല കുലുക്കി
"അങ്ങേരു ലാലിനെ വച്ച് എടുത്ത കഴിഞ്ഞ നാല് പടങ്ങളും സൂപ്പര്‍ ഹിറ്റാ അറിയാവോ "
" ഉം " ഡ്രൈവര്‍ അതിനും തല കുലുക്കി
"ന്ഹും ! അപ്പൊ അതും അറിയാം "
" നിനക്ക് ആന്റണിയെപ്പോലെ ഒരു പടമൊക്കെ എടുക്കണമെന്ന് ആഗ്രഹം തോന്നാറില്ലേ "
" ആഗ്രഹമോക്കെ ഉണ്ട് സാറെ പക്ഷെ ...... ഈ മോഹന്‍ ലാല്‍ സാറിന്റെ ഡേറ്റ് ഇപ്പം എങ്ങനാ ഒന്ന് കിട്ടുക "

Saturday, 23 April 2011

ചരിത്ര സിനിമള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ പാളിച്ചകള്‍ പറ്റുന്നത് സ്വാഭാവികം

പക്ഷെ ഒരു പാളിച്ചയും പറ്റാതിരിക്കാന്‍ കൂടിയാനു ഫ്രയിമൊക്കെ വരച്ചു ഗൃഹപാഠമോക്കെ ചെയ്തു ഭരതന്‍ വൈശാലി അണിയിച്ച് ഒരുക്കിയത് ഏതായാലും പ്രിവ്യു ഒക്കെ എല്ലര്‍ക്കും ഇഷ്ടപ്പെട്ടു , സംഭവം വന്‍ ക്ലിക്ക് ആയി . ചിത്രം നൂറും ചിലടത്ത് നൂറ്റമ്പതും ദിവസം ഓടി ഒടുവില്‍ കാസറ്റും റിലീസ് ആയി. ചിത്രത്തില്‍ ഒരു തെറ്റും കണ്ടു പിടിക്കാന്‍ നമ്മുടെ മഹാന്മാരായ ഒരു നിരൂപക സംഗത്തിനും കഴിഞ്ഞതുമില്ല , അതൊരു വന്‍ ക്രെഡിറ്റ്‌ ആയി ഭരതന്‍ സുഹൃത്തുക്കളോടോക്കെ പറയുന്നതും പതിവയത്രെ. ഏതായാലും അധികം താമസിക്കാതെ തന്നെ ഭരതന് ഒരു പ്രേഷകന്റെ ഫോണ്‍ കാള്‍ വന്നു , പ്രേഷകന്‍ തന്റെ ചിത്രത്തില്‍ ഒരു വലിയ അബദ്ധം കടന്നു കൂടിയിട്ടുണ്ടെന്ന് പറഞ്ഞത് ഏതായാലും ഭരതന് സഹിച്ചില്ല , എന്നാ പിന്നെ അതൊന്നു തെളിയിക്കാന്‍ ഭരതന്‍ അയാളെ വെല്ലു വിളിച്ചു ഒടുവില്‍ ഈ പറഞ്ഞ പ്രേഷകന്‍ ഭരതന്‍ പറഞ്ഞതനുസരിച്ച് ഭരതന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ വന്നു . ഇഷ്ടന്‍ ഏതാണ്ട് ആരോഗ്യവകുപ്പിലെ ഒരു ദിവസക്കലിക്കാരന്‍ ‍ ആയിരുന്നു ഏതായാലും ഭരതനും സുഹൃത്തുക്കളും നമ്മുടെ കഥാനായകനും കൂടെയിരുന്നു പടം കാണാന്‍ തുടങ്ങി , അങ്ങനെ നമ്മുടെ ബാബു അന്റോണിയുടെ തകര്‍പ്പന്‍ പ്രകടനവും ഒടുവില്‍ ഗീതാ ചേച്ചിയുടെ വള്ളം തുഴചിലുമെല്ലാം ഒന്നൊന്നായി കടന്നു പോയി , ഈ വന്ന ഇഷ്ടന്‍ ഒന്നും ഉരിയടുന്നുമില്ല , ഒടുവില്‍ സഹി കേട്ട് ഭരതന്‍ ചോദിച്ചത്രെ ഇയാള്‍ എന്തോന്നാ ഇതില്‍ ഇത്ര വലിയ അബദ്ധം പറ്റിയിട്ടുണ്ടെന്ന് പറഞ്ഞെ , ഇഷ്ടന്‍ മറുപടിയൊന്നും പറഞ്ഞില്ല പകരം ‍ കൈകൊണ്ടു ഒന്നും മിണ്ടാതിരിക്കാന്‍ ആഗ്യം കാണിച്ചു , അടുത്ത നിമിഷം തന്നെ നമ്മുടെ പ്രേഷകന്‍ സിനിമ ഒന്ന് പോസ് ചെയ്യാന്‍ പറഞ്ഞു , സംഗതി ഋശ്യശൃംഗന്റെ ഒരു ക്ലോസ് അപ്പ്‌ ഷോട്ട് ആണ് ,

"ഇത് ആരാ സാറെ "

"വിഭാണ്ഡക മഹര്‍ഷിയുടെ പുത്രന്‍ ഋശ്യശൃംഗന് "

"ആണല്ലോ ?"

" ഈ വിഭാണ്ഡക മഹര്‍ഷി ആരാ "

" അത് ഏതാണ്ട് മഹാഭരതത്തിലുള്ള ഏതാണ്ടൊരു മുനിയാ "

"ആണല്ലോ സാറെ "

" മഹാഭരതത്തിലുള്ള ഈ മുനിയുടെ പുത്രന് ആരാണ് സാറെ ടെറ്റനസ്സിന്റെയും TB യുടെയും പിന്നെ വസൂരിയുടെയും പ്രധിരോധ കുത്തിവയ്പ്പ് എടുത്തത്‌ "
വന്ദനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗലൂരിലെ വിധാന്‍സഭയുടെ മുന്നിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്നു, മോഹന്‍ ലാല്‍, മുകേഷ്,‍ നെടുമുടി, സോമന്‍, പപ്പു ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ അവിടെയുണ്ഇവരോടൊപ്പം ജഗദീഷും ഉണ്ട് അദ്ദേഹം അന്ന് ഇത്ര വലിയ താരമായിരുന്നില്ല ഒന്ന് രണ്ടു ചിത്രങ്ങളില്‍ കൂടി പ്രേഷകരോക്കെ അറിഞ്ഞുവരുന്നതെയുള്ളൂ. ഷൂട്ടിങ്ങിന്റെ ഒരു ഇടവേള. മോഹന്‍ലാലിനും മുകേഷിനും നെടുമുടിക്കുമോപ്പം സംസാരിച്ചിരുന്ന ജഗദീഷിന്റെ തോളില്‍ ഒരു കൈ തിരിഞ്ഞു നോക്കിയപ്പോള്‍ ‍ ഒരു താടിക്കാരന്‍ ക്യാമറയൊക്കെ തൂക്കി ചിരിച്ചിട്ട് നില്‍ക്കുന്നു.
" എന്ത് വേണം " - കുറച്ചു ഗൌരവത്തോടെ ജഗദീഷ്
" സര്‍ ഒരു ഫോട്ടോ " - അയാള്‍ കുറച്ചു വിനീതനായി പറഞ്ഞു
" ഉം, കുറച്ചു കഴിഞ്ഞു വരം " - അയാളെ പറഞ്ഞു വിട്ടു ജഗദീഷ് വീണ്ടും മുകേഷിനെ നേരെ തിരിഞ്ഞു
" ബാംഗലൂരിലായാലും ഈ ഫാന്‍സിന്റെ ശല്യം ഉണ്ടല്ലേ " - ജഗദീഷ് കുറചു വെയിറ്റ് ഇട്ടു പറഞ്ഞു ഒപ്പമുണ്ടായിരുന്ന മോഹന്‍ ലാലിനെയും മുകേഷിനെയും വിളിക്കാതെ ഒരാള്‍ തന്നെ തിരഞ്ഞു പിടിച്ചു ഫോട്ടോക്ക് വിളിച്ചതിനെ അഭിമാനം ജഗദീഷിന്റെ മുഖത്തുണ്ടായിരുന്നു
" ഉം ഉം തന്നെ തന്നെ " ഇതും പറഞ്ഞു മുകേഷ് " സര്‍ ‍ ഷോട്ട് റെഡി " എന്ന് പറഞ്ഞ പയ്യന്‍സിനൊപ്പം പോയി
താടിക്കാരന്‍ അവിടെയൊക്കെ ചുറ്റിക്കറങ്ങി ജഗദീഷിനു നേരെ കണ്ണ് കാണിച്ചും ആഗ്യഭാഷയില്‍ ‍ എന്തൊക്കെയോ പറഞ്ഞും നടക്കുന്നുണ്ട്, ഒരു ആരാധകന്റെ ക്ഷമ പരീഷിക്കുന്നതിനും ഒരതിരൊക്കെയുണ്ടല്ലോ എന്ന് കരുതി ജഗദീഷ് അയാള്‍ക്കൊപ്പം പോയി അയാള്‍ പറഞ്ഞത് പോലെയൊക്കെ പോസ് ചെയ്തു

കുറച്ചു കഴിഞ്ഞു എല്ലാവരും പഴയ പോലെ സംസാരിച്ചിരുന്നപ്പോള്‍ ‍ താടിക്കാരന്‍ ഒരു കവറില്‍ ‍ കുറച്ചു ഫോട്ടോയുമായി ജഗദീഷിന്റെ അടുത്ത് വന്നു, അത് മേടിച്ചു നോക്കി ജഗദീഷ് നാലുപാടും നോക്കി
" സാര്‍ നൂറ്റി ഇരുപത്തഞ്ചു രൂപ കൊട് " താടിക്കാരന്‍ ചിരിച്ചിട്ട് പറഞ്ഞു
" നൂറ്റി ഇരുപത്തഞ്ചു രൂപയോ എന്തിനാ " കാര്യം മനസിലാവാതെ ജടദീഷ്
താടിക്കാരന്‍ ‍ വളരെ സൌമ്യനായി തന്നെ കണക്കു ബോധിപ്പിച്ചു "സര്‍ ഒരു ഫോട്ടോക്ക് വന്ത് ഇരുപത്തഞ്ചു രൂപ ഇത് വന്ത് അയിഞ്ചു ഫോട്ടോ 5 * 25 = 125"
അയാള്‍ ഒരു ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു.
ജഗധീഷിന്റെ അത്രയും വളിച്ച മുഖം ഇന്‍ ഹരിഹര്‍ നഗറില്‍ പോലും പിന്നെയാരും കണ്ടിട്ടുണ്ടാവില്ല
എന്തിനും തക്ക സമയത്ത് വേണ്ട രീതിയില്‍ തന്നെ മറുപടി കൊടുത്തിരുന്ന ആളായിരുന്നു അന്തരിച്ച നടന്‍ സൈനുദീന്‍
ഹിറ്റ്ലെര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സൈനുദീന്‍ ഒരിക്കല്‍ വന്നത് അദ്ദേഹത്തിന് അമേരിക്കയിലുള്ള ഒരു സുഹൃത്ത് കൊടുത്ത ഒരു വിലകൂടിയ പേനയുമായിട്ടയിരുന്നു അത് കൊണ്ട് തന്നെ എല്ലാവരും കാണത്തക്ക രീതിയില്‍ തന്നെ അത് പോക്കറ്റില്‍ വച്ച് സൈനുദീന്‍ സെറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും ചിലപ്പോഴൊക്കെ അതിന്റെ ക്യാപ് ഊറി നോക്കും അപ്പോള്‍ ആരെങ്കിലും പേനയെ പറ്റി ചോദിക്കും സൈനുദീന്‍ ആ പേനയെപറ്റി കുറെ കാര്യങ്ങള്‍ പറയും, അത്തരത്തിലൊരു പേന അന്നുവരെ ആരും കാണാത്തതിനാല്‍ എല്ലവരും പേന കാണാനും സൈനുദീന്‍ പറയുന്നത് കേള്‍ക്കാനും താല്പര്യം കാണിച്ചു. പെട്ടന്ന് മമ്മൂട്ടി സെറ്റിലേക്ക് വന്നു എല്ലാവരും വളരെ നിശബ്ദരായി. സൈനുദീന്‍ പഴയ പരിപാടി തുടര്‍ന്നു. പേന ശ്രദ്ധയില്‍ പെട്ട മമ്മൂട്ടി സൈനുദീന്റെ കയ്യില്‍ നിന്നും പേന മേടിച്ചു നോക്കി, മമ്മൂട്ടിക്ക് ശരിക്കും സാധനം ഇഷ്ടപ്പെട്ടു. എന്താണ് മമ്മൂട്ടി പറയുന്നത് എന്ന് കേള്‍ക്കാന്‍ എല്ലാവരും ആകാംഷാപൂര്‍വ്വം കത്ത് നിന്നു. പേന തിരിച്ചും മറിച്ചും നോക്കി അതിനു ശേഷം മമ്മൂട്ടി പേന സ്വന്തം പോക്കറ്റില്‍ വച്ച് എന്നിട്ട് ഒന്നുകൂടി പോക്കറ്റിലേക്കു നോക്കി, "കൊള്ളം" മമ്മൂട്ടി സ്വയം പറഞ്ഞു. ഒടുവില്‍ സൈനുദീന്റെ തോളില്‍ തട്ടി മമ്മൂട്ടി പറഞ്ഞു "സൈനു നിനക്കിനി അഭിമാനത്തോടെ മറ്റുള്ളവരോട് പറയാം ഇത് നീ മമ്മൂട്ടിക്ക് കൊടുത്ത പേനയാണെന്ന്." ഒരു നിമിഷം സൈനുദീന്‍ ഒന്ന് പകച്ചു നിന്നു അതിനു ശേഷം മമ്മൂട്ടിയുടെ പോക്കറ്റില്‍ നിന്നും ആ പേനയെടുത്ത് സ്വന്തം പോക്കറ്റില്‍ വച്ചു, എന്നിട്ട് ആ പേനയില്‍ ഒന്ന് കൂടി നോക്കി മുഖമുയര്‍ത്തി സൈനുദീന്‍ പറഞ്ഞു "അതെ ഞാന്‍ അഭിമാനത്തോടെ പറയും മമ്മൂട്ടി ചോദിച്ചിട്ടുപോലും കൊടുക്കാത്ത പേനയാനിതെന്നു"